Tuesday, 30 March 2010

കോട്ടയം മെഡിക്കോസ് 1962

കോട്ടയം മെഡിക്കോസ് 1962
1960 മാര്‍ച്ചില്‍ എസ്സ്.എസ്സ്.എല്‍.സി പരീക്ഷയ്ക്കു 600 ല്‍
560 മാര്‍ക്കു വാങ്ങി പാസാകുമ്പോള്‍ കുതിരവട്ടം എന്നറിയപ്പെടുന്ന
തീര്‍ത്ഥപാദപുരം എസ്.വി.ആര്‍.വി സ്കൂളിനെ സംബന്ദ്ധിച്ച്
അതൊരു സര്‍വ്വകാലറിക്കാര്‍ഡ് മാര്‍ക്കായിരുന്നു.പിന്നെയും 25
കൊല്ലം കഴിഞ്ഞ് സിലബസ് മാറ്റം വന്നപ്പോഴായിരുന്നു ആ റിക്കാര്‍ഡ്
ഭേദിക്കപ്പെട്ടത്.പ്രീ ഡിഗ്രിയ്ക്കു കോട്ടയം സി.എം.എസ്സ് കോളേജില്‍
ചേര്‍ന്നപ്പോള്‍ അതിലും ഉയര്‍ന്ന മാര്‍ക്കു(512) വാങ്ങിയ രണ്ടു
പട്ടര്‍ കുട്ടികള്‍ മാത്രമാണ്‍ഊണ്ടായിരുന്നത്.ബാലസുബ്രമണ്യവും ശങ്കര
നാരായണനും. പ്രീഡിഗ്രിയ്ക്കും മോശമല്ലാത്ത മാര്‍ക്കു കിട്ടി.അക്കാലത്ത്
പ്രൊഫഷണല്‍ കോര്‍സുകള്‍ക്കു എന്‍ ട്രന്‍സ് വേണ്ട,വെറുതെ അപേക്ഷിച്ചാല്‍
മതി.എഞ്ചിനീയറിംഗിനും മെഡിസിനും അഡ്മിഷന്‍ കിട്ടി.ഹരിഹരന്‍.
ജോര്‍ഗ് ജോസഫ് എന്നിവര്‍ക്കും മെഡിസിനു കിട്ടി.കോരുളയ്ക്കു വെല്ലൂരും.
പില്‍ക്കാലത്ത് ഐ.ഏ.എസ്സ് നേടിയ ബാബു പോള്‍ അന്നു തിരുവനന്തപുരം
എഞ്ചിനീയറിംഗ് കോളേജില്‍ അവസാനവര്‍ഷം.അനുമോദിച്ചുകൊണ്ടും
ചെയര്‍മാന്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്ന തനിക്ക് വോട്ടുചെയ്യണമെന്നും
കാണിച്ചു കത്തയച്ചു. പടിക്കമണ്ണില്‍ പി.വി.ജോര്‍ജ്,മൂക്കിലിക്കാട്ടു മീനാക്ഷി
അമ്മ എന്നു രണ്ടു പേര്‍ അതിനു മുമ്പു തന്നെ കാനത്തു നിന്നും മെഡിസിന്‍
അഡ്മിഷന്‍ നേടിയിരുന്നു(തിരുവനന്തപുരത്ത്) ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി
വാഴൂര്‍ എം.എല്‍ ഏ വൈക്കം വേലപ്പന്‍ കേരളത്തിലെ ആദ്യ മേഡിക്കല്‍
കോളേജ് കോട്ടയത്തു തന്നെ തുടങ്ങിയ സമയം.അവിടെ രണ്ടാം ബാച്ചിലെ 50
പേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു.കോട്ടയം ജില്ലയില്‍ നിന്നും
കാഞ്ഞിരപ്പള്ളി കടമപ്പുഴ തോമസ് മാത്യൂപുല്‍പ്പേല്‍ മേരിദാസ് സെബാസ്റ്റ്യന്‍
പൊന്‍കുന്ന വീട്ടുവേലികുന്നേല്‍ വി.ജെ.ആന്‍റണി,ചാപ്പമറ്റം രാധാമണി, പൂവരണി
കൃഷ്ണവിലാസം രാമകൃഷ്ണന്‍ പാലാ രാമചന്ദ്രന്‍ നായര്‍,മൂലേടം പി.എസ്സ് .രാമചന്ദ്രന്‍
ചങ്ങനാശ്ശേരി അത്തിലപ്പാ റാവുത്തര്‍,വൈക്കം വിലാസിനി എന്നിവര്‍ക്കും അഡ്മിഷന്‍ കിട്ടി.
മിക്കവരും ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ തന്നെ ഒരു വര്‍ഷം പ്രീ-മെഡിക്കല്‍
കോര്‍സ് പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജില്‍ 1962(രണ്ടാം) ബാച്ചില്‍ ചേന്നു.

മൂന്നാം വര്‍ഷം പതോളജിയിലെ താല്‍ക്കാലിക ട്യൂട്ടര്‍ ആയിരുന്നു ഡോ.കെ.ആര്‍.വാര്യര്‍
(പില്‍ക്കാലത്തെ എറണകുളം ലക്ഷ്മി ഹോസ്പിറ്റല്‍ സ്ഥാപകന്‍

Sunday, 27 September 2009

Friday, 23 January 2009

Monday, 15 December 2008

Doctor Family- KMC 1961&TMC1962

പല്ലിന്റെ എട്ടുകെട്ട്‌ എന്ന പേരില്‍ നവംബര്‍ 14 ലെ മനോരമ ശ്രീയില്‍ ഹരിപ്രസാദ്‌ ഒരേ വീട്ടിലെ
എട്ടു ഡന്റിസ്റ്റുകളെക്കുറിച്ച്‌ ഒരു സചിത്ര ലേഖനം എഴുതിയിരുന്നു.
പ്രായപൂര്‍ത്തിവന്നവരില്‍ രണ്ടു പേര്‍ ഒഴികെ എല്ലാവരും Dentists.

പൊന്‍കുന്നത്തും ഉണ്ടൊരു എട്ടുകെട്ട്‌.
ഏറെ പ്രത്യേകതകല്‍ ഉള്ള വീട്‌.
ഒരേ വീട്ടില്‍ പ്രായമായവരെല്ലാം തന്നെ ഡോക്റ്റരന്മാര്‍.
മാതാപിതാക്കള്‍ സ്പെഷ്യലിസ്റ്റുകള്‍
മക്കളെല്ലാം സൂപ്പര്‍സ്പെഷ്യലിസ്റ്റുകളും.

പുന്നാമ്പറമ്പില്‍ ആനുവേലിലെ ഡോ.പി.എന്‍.ശാന്തകുമാരി- രാജശേഖരന്‍ ദമ്പതികല്‍.
പി.എന്‍.ശാന്തകുമാരിക്കു കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യബാച്ചില്‍ പ്രവേശനം കിട്ടി.
നേത്രരോഗചികില്‍സകയായി.
ഭര്‍ത്താവ്‌ രാജശേഖരന്‍ ഫിസിഷന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദവും ബിരുദാനന്തബിരുദവും (മെറിറ്റില്‍ ) നേടി.ടി .എം സി 62 ബാച്ചുകാരനായ രാജശേഖരനും കെ.എം.സി 62 ബാച്ചു ഞാനും കുറെ നാള്‍ സഹപാഠികളുമായിരുന്നു.
വൈക്കം താലൂക്കാശുപത്രിയില്‍ സഹപ്രവര്‍ത്തകരും.
മൂന്ന്‌ ആണ്‍മക്കളും മെറിറ്റില്‍ പ്രവേശനം നേറ്റി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചു.
മൂന്നു പേരും ബിരുദാനന്ത ബിരുദവും സൂപ്പര്‍സ്പെഷ്യലിറ്റി ബിരുദങ്ങളും നേടി.
ഒനാമന്‍ കണ്ണന്‍ യൂറോ സര്‍ജ്ജന്‍, ഉണ്ണി എന്ന രണ്ടാമന്‍ കാര്‍ഡിയോളജിസ്റ്റ്‌. മൂന്നാമന്‍ രാജു ഫെര്‍ട്ടോളജിസ്റ്റ്‌.
മൂന്നു പേരും ഡോക്ടരന്മാരെ വിവാഹം കഴിച്ചു.
അവരും സ്പെഷിലിസ്റ്റുകള്‍. പീഡിയാറ്റ്രീഷന്‍,മയക്കം നല്‍കല്വിദഗ്ദ എന്നിങ്ങനെ.
ചുരുക്കത്തില്‍ ഒരു സൂപ്പര്‍ മല്‍ട്ടിസ്പെഷ്യലിറ്റി ആശുപത്രിക്കു വേണ്ട മുഴുവന്‍ ഡോക്റ്റരന്മാരും ഒരേ വീട്ടില്‍.
സര്‍ക്കാര്‍ സര്‍വീസ്സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡോക്ടര്‍ ശാന്ത-രാജശേഖരന്‍ ദമ്പതികള്‍ ഇപ്പോള്‍ സ്വന്തമായി പൊന്‍കുന്നത്ത്‌ ശാന്തി നികേതന്‍ ഹോസ്പിറ്റല്‍ നടത്തുന്നു

Ettukettu in Ponkunnam

പൊന്‍കുന്നത്തും ഉണ്ടൊരു എട്ടുകെട്ട്‌

പല്ലിന്റെ എട്ടുകെട്ട്‌ എന്ന പേരില്‍ നവംബര്‍ 14 ലെ മനോരമ ശ്രീയില്‍ ഹരിപ്രസാദ്‌ ഒരേ വീട്ടിലെ
എട്ടു ഡന്റിസ്റ്റുകളെക്കുറിച്ച്‌ ഒരു സചിത്ര ലേഖനം എഴുതിയിരുന്നു.
പ്രായപൂര്‍ത്തിവന്നവരില്‍ രണ്ടു പേര്‍ ഒഴികെ എല്ലാവരും Dentists.

പൊന്‍കുന്നത്തും ഉണ്ടൊരു എട്ടുകെട്ട്‌.
ഏറെ പ്രത്യേകതകല്‍ ഉള്ള വീട്‌.
ഒരേ വീട്ടില്‍ പ്രായമായവരെല്ലാം തന്നെ ഡോക്റ്റരന്മാര്‍.
മാതാപിതാക്കള്‍ സ്പെഷ്യലിസ്റ്റുകള്‍
മക്കളെല്ലാം സൂപ്പര്‍സ്പെഷ്യലിസ്റ്റുകളും.

പുന്നാമ്പറമ്പില്‍ ആനുവേലിലെ ഡോ.പി.എന്‍.ശാന്തകുമാരി- രാജശേഖരന്‍ ദമ്പതികല്‍.
പി.എന്‍.ശാന്തകുമാരിക്കു കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യബാച്ചില്‍ പ്രവേശനം കിട്ടി.
നേത്രരോഗചികില്‍സകയായി.
ഭര്‍ത്താവ്‌ രാജശേഖരന്‍ ഫിസിഷന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദവും ബിരുദാനന്തബിരുദവും (മെറിറ്റില്‍ ) നേടി.ടി .എം സി 62 ബാച്ചുകാരനായ രാജശേഖരനും കെ.എം.സി 62 ബാച്ചു ഞാനും കുറെ നാള്‍ സഹപാഠികളുമായിരുന്നു.
വൈക്കം താലൂക്കാശുപത്രിയില്‍ സഹപ്രവര്‍ത്തകരും.
മൂന്ന്‌ ആണ്‍മക്കളും മെറിറ്റില്‍ പ്രവേശനം നേറ്റി, കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠിച്ചു.
മൂന്നു പേരും ബിരുദാനന്ത ബിരുദവും സൂപ്പര്‍സ്പെഷ്യലിറ്റി ബിരുദങ്ങളും നേടി.
ഒനാമന്‍ കണ്ണന്‍ യൂറോ സര്‍ജ്ജന്‍, ഉണ്ണി എന്ന രണ്ടാമന്‍ കാര്‍ഡിയോളജിസ്റ്റ്‌. മൂന്നാമന്‍ രാജു ഫെര്‍ട്ടോളജിസ്റ്റ്‌.
മൂന്നു പേരും ഡോക്ടരന്മാരെ വിവാഹം കഴിച്ചു.
അവരും സ്പെഷിലിസ്റ്റുകള്‍. പീഡിയാറ്റ്രീഷന്‍,മയക്കം നല്‍കല്വിദഗ്ദ എന്നിങ്ങനെ.
ചുരുക്കത്തില്‍ ഒരു സൂപ്പര്‍ മല്‍ട്ടിസ്പെഷ്യലിറ്റി ആശുപത്രിക്കു വേണ്ട മുഴുവന്‍ ഡോക്റ്റരന്മാരും ഒരേ വീട്ടില്‍.
സര്‍ക്കാര്‍ സര്‍വീസ്സില്‍ നിന്നും റിട്ടയര്‍ ചെയ്ത ഡോക്ടര്‍ ശാന്ത-രാജശേഖരന്‍ ദമ്പതികള്‍ ഇപ്പോള്‍ സ്വന്തമായി പൊന്‍കുന്നത്ത്‌ ശാന്തി നികേതന്‍ ഹോസ്പിറ്റല്‍ നടത്തുന്നു.